പ്രണോയ് ജോൺ

തനിക്ക് കൈപ്പിടിയിലൊതുക്കാൻ ഒട്ടേറെ സ്വപ്നങ്ങൾ ബാക്കിയുണ്ടെന്നു സ്വയം പറഞ്ഞുകൊണ്ട് 14 വർഷം വീൽചെയറിന്റെ സഹായത്താൽ കൈവരിച്ച നേട്ടങ്ങൾ ബാക്കിയാക്കി പ്രണോയ് ജോൺ വിടവാങ്ങി.
മസ്കുലർ ഡിസ്ട്രോഫി എന്ന രോഗം ബാധിച്ച തിനെത്തുടർന്ന് 108 ദിവസമായി അനന്തപുരി ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ചികി ത്സയിലായിരുന്നു.
മണ്ണന്തല ശ്രുതി നിലയത്തിൽ ഡോ. പി.വൈ.ജോണി ന്റെയും ഡോ.ബി.എ സ്.മിനിയുടെയും മകൻ പ്രണോയ് ജോ ണിന് (24) നാലാം വയസ്സിലാണ് പേശികൾ ശോഷിക്കുന്ന മസ്കുലർ ഡിസ്ട്രോഫി എന്ന രോഗം ബാധിച്ച് ത്. 5-ാം ക്ലാസ് വരെ പ്രണോയ് നടന്നാണ് സ്കൂളിൽ പോയിരുന്നത്. എന്നാൽ ഒരു വീഴ്ചയെത്തുടർന്ന് നടക്കാൻ കഴിയാതെയായി.
പഠിക്കണം, സ്വയം പരീക്ഷയെഴുതണം, ജോലി വാങ്ങണം. ഇവയായിരുന്നു പ്രണോയിയുടെ ലക്ഷ്യങ്ങൾ, വീൽ ചെയറിലാണ് തുടർന്ന് സ്കൂളിൽ പോയിരുന്നത്. രോഗം തളർത്താൻ ശ്രമിക്കുമ്പോൾ ഇരട്ടി ആവേശത്തിൽ പ്രണോയ് തിരിച്ചടിച്ചു. നവജീവൻ ബഥനി സ്കൂളിൽ നിന്നു മികച്ച വിദ്യാർഥി എന്ന അവാർഡ് വാങ്ങിയാണ് പ്ലസ് ടു പഠനം അവസാനിപ്പിച്ചത്. കാര്യവട്ടം ഗവ. കോളജിൽ നിന്ന് ബിഎസ്സി കംപ്യൂട്ടർ സയൻസും കോളജ് ഓഫ് എൻജിനീയറിങ് തിരുവനന്തപുരത്ത് നിന്ന് എംസിഎയും പൂർത്തിയാക്കി. ഓൺലൈൻ ഇന്റർവ്യൂവി ലൂടെ ഇൻഫോസിസിൽ സോഫ്റ്റ്വെയർ എൻജിനീയറായി ജോലിയിൽ പ്രവേശിച്ചു. ശ്വാസ തടസ്സം നേരിട്ടതിനെത്തുടർന്നാണ് 4 മാസം മുൻപ് ആശുപത്രി യിൽ പ്രവേശിപ്പിച്ചത്.