മുവാറ്റുപുഴ ഭദ്രാസനത്തിൽ രണ്ട് പുതിയ കോർ എപ്പിസ്കോപ്പമാർ

മുവാറ്റുപുഴ ഭദ്രാസനത്തിൽ രണ്ട് പുതിയ കോർ എപ്പിസ്കോപ്പമാർ
മുവാറ്റുപുഴ ഭദ്രാസനത്തിലെ വികാരി ജനറാൾ പെരിയ ബഹുമാനപ്പെട്ട തോമസ് ഞാറക്കാട്ട് അച്ചനെയും, സീനിയർ വൈദികനായ പെരിയ ബഹുമാനപ്പെട്ട കുര്യൻ ആരമ്പള്ളി കുടിയിൽ അച്ചനെയും കോർ എപ്പിസ്കോപ്പാ സ്ഥാനത്തേക്ക് ഉയർത്തിയതായി ഭദ്രാസനാധിപൻ അഭിവന്ദ്യ യൂഹാനോൻ മോർ തെയഡോഷ്യസ് പിതാവ് അരമനച്ചാപ്പലിൽ വച്ച് പ്രഖ്യാപിച്ചു. 2023 ജൂലൈ 15ന് മോറോൻ മോർ ബസേലിയോസ് ക്ളീമ്മീസ് കാതോലിക്കാ ബാവായുടെ അധ്യക്ഷതയിൽ തിരുവനന്തപുരം മേജർ ആർക്കി എപ്പിസ്കോപ്പൽ കൂരിയായിൽ വച്ച് നടത്തിയ മെത്രാൻമാരുടെ അസാധാരണ യോഗത്തിലാണ് ഈ തീരുമാനം കൈകൊണ്ടത്.
അരമന ചാപ്പലിൽ അഭിവന്ദ്യനായ എബ്രഹാം മോർ യൂലിയോസ് മെത്രപ്പോലീത്തായും,ധാരാളം വൈദി കരും, സന്യസ്തരും, അല്മായ പ്രതിനിധികളും സന്നിഹിതരായിരുന്നു.
നിയുക്ത കോർ എപ്പിസ്കോപ്പാമാരുടെ സ്ഥാനാരോഹണം 2023 ഓഗസ്റ്റ് 12 (ശ നി) രാവിലെ 8.30 ന് മൂവാറ്റുപുഴ ഭദ്രാസനദൈവാലയത്തിൽ വച്ച് നടത്തുന്നതാണ്.
വെരി. ഫാ. തോമസ് ഞാറക്കാട്ട്
മൂവാറ്റുപുഴ രൂപതയിൽ നീറാംമുകൾ സെന്റ് പീറ്റേഴ്സ് & സെന്റ് പോൾസ് ഇടവക യിൽ ഞാറക്കാട്ട് വീട്ടിൽ വർഗീസിന്റെയും അന്നമ്മയുടെയും മകനായി 1962- ൽ തോമസ് ഞാറക്കാട്ട് അച്ചൻ ജനിച്ചു. 1990 ഡിസംബർ 26 തീയതി തിരുവല്ല ഭദ്രാസനാധ്യക്ഷൻ അഭിവന്ദ്യ ഗീവർഗീസ് മോർ തിമോത്തിയോസ് മെത്രാപ്പോലീത്തയിൽ നിന്നും വൈദിക പട്ടം സ്വീകരിച്ചു. ഭദ്രാസന കേന്ദ്രത്തിന്റെ മിനിസ്റ്റർ, കല്ലുങ്കൽ അമ്മിച്ചക്കരി ഇടവകകളുടെ വികാരി എന്ന നിലകളിൽ വൈദികശുശ്രൂഷ ആരംഭിച്ച അച്ചൻ തിരുവല്ല ഭദ്രാസനത്തിന്റെ അസിസ്റ്റന്റ് പ്രൊകുറേറ്റർ, മൂവാറ്റുപുഴ ഭദ്രാസന പൊകുറേറ്റർ, ചാൻസിലർ, ഭദ്രാസനത്തിലെ നോർത്ത് റീജിയൺ എപ്പിസ്കോപ്പൽ വികാർ എന്ന നിലകളിൽ സേവനമനുഷ്ഠിച്ചിട്ടു ണ്ട്. ഇപ്പോൾ മൂവാറ്റുപുഴ ഭദ്രാസനത്തിന്റെ വികാരി ജനറാൾ, കത്തീഡ്രൽ പള്ളി വികാ രി, മൈനർ സെമിനാരി റെക്ടർ എന്നീ സേവനങ്ങൾ അനുഷ്ഠിക്കുന്ന വേളയിലാണ് മൂവാറ്റുപുഴ ദദ്രാസനാധ്യക്ഷൻ യൂഹാനോൻ മോർ തെയഡോഷ്യസ് മെത്രപ്പോലീത്തായാൽ കോർ എപ്പിസ്കോപ്പായായി ഉയർത്തിയിരിക്കുന്നത്. അച്ചന് ഭദ്രാസനത്തിന്റെ അഭിനന്ദനങ്ങളും ആശംസകളും പ്രാർത്ഥനകളും വെരി.
റവ. ഫാ. കുര്യൻ ആരമ്പള്ളി കുടിയിൽ
മൂവാറ്റുപുഴ ഭദ്രാസനത്തിൽ മഴുവന്നൂർ സെന്റ് മേരീസ് മലങ്കര സുറിയാനി കത്തോലിക്കാ ഇടവകയിൽ ആരമ്പള്ളിക്കുടിയിൽ വീട്ടിൽ കുര്യന്റെയും എലിയാമ്മയുടെയും മകനായി 1952-ൽ കുര്യൻ ആരംമ്പള്ളി കുടിയിൽ അച്ചൻ ജനിച്ചു. 1972-ൽ മാതാപിതാക്കളോടൊപ്പം പുനരൈക്യപ്പെട്ടു.
തിരുവല്ല, ഇൻഫെന്റ് മേരിസ് മൈനർ സെമിനാരി, കോട്ടയം വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരി എന്നിവിടങ്ങളിൽ വൈദിക പരീശിലനം പൂർത്തിയാക്കിയ അച്ചൻ 1982- ൽ ഡിസംബർ 28-ാം തിയ്യതി അഭിവന്ദ്യ ഐസക് മോർ യൂഹാനോൻ മെത്രപ്പോലീത്തായിൽ നിന്നും വൈദികപട്ടം സ്വീകരിച്ചു. അവിഭകത തിരുവല്ല ഭദ്രാസനത്തിൽ നെടുമ്പ്രം, അമിച്ചക്കരി എന്നീ പള്ളികളുടെ വികാരിയായി സഭാ ശുശ്രൂഷകൾ ആരംഭിച്ച അച്ചൻ മുവാറ്റുപുഴ ഭദ്രാസനം രൂപീകൃതമായപ്പോൾ ആദ്യത്തെ ഭദ്രാസന പ്രൊകു റേറ്ററായും വിവിധ മേഖലകളുടെ മേഖലവികാരിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മൂവാറ്റുപുഴ ഭദ്രാസനത്തിലെ സീനിയർ വൈദകരിൽ ഒരാളായ അച്ചൻ പുതുപ്പനം, സെന്റ് തോമസ് മലങ്കര സുറിയാനി കത്തോലിക്കാ പള്ളിയുടെ വികാരിയായിരിക്കുമ്പോഴാണ് ഭദ്രാസനധ്യക്ഷൻ അഭിവന്ദ്യ യൂഹാനോൻ മോർ തെയഡോഷ്യസ് മെത്രപ്പോലീത്തായാൽ കോർ എപ്പി സ്കോപ്പായായി ഉയർത്തപ്പെട്ടിരിക്കുന്നത്.